Showing posts with label Latest News. Show all posts
Showing posts with label Latest News. Show all posts

എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ വരുന്നു: ഡിജിറ്റൽ ഐഡി കാർഡ്

No comments

എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ വരുന്നു: ഡിജിറ്റൽ ഐഡി കാർഡ്

ഡല്‍ഹി : 
ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാര്‍ഡുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ നിര്‍ദേശം. എല്ലാം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഐഡി കാര്‍ഡ് (ഫെഡറേറ്റഡ് ഡിജിറ്റല്‍ ഐഡന്റിറ്റീസ്) നടപ്പിലാക്കാന്‍ ഐടി മന്ത്രാലയം കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കുകയും ചെയ്തു. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതുസംബന്ധിച്ച കരട് തയ്യാറായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ കാര്‍ഡുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും അതത് ആവശ്യത്തിന് അനുസരിച്ച്‌ ഉപയോഗിക്കുകയും ചെയ്യുന്നതാകും ഡിജിറ്റല്‍ ഐഡിയുടെ രീതി.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു കീഴിലെ ഇന്ത്യ എന്റര്‍പ്രൈസ് ആര്‍കിടെക്ചര്‍ ചട്ടക്കൂട് പ്രകാരമാണ് പുതിയ നിര്‍ദേശം വച്ചിട്ടുള്ളത്. നിലവിലുള്ള ഐഡി കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതു വഴി ആവര്‍ത്തിച്ചുള്ള വെരിഫിക്കേഷന്‍ നടപടി ക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നു.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഭട്ട് അന്തരിച്ചു; നിര്‍മ്മിച്ച് നല്‍കിയത് 260 ലേറെ വീടുകള്‍

No comments
ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഭട്ട് അന്തരിച്ചു; 
നിര്‍മ്മിച്ച് നല്‍കിയത് 260 ലേറെ വീടുകള്‍

കാസർകോട്: കാസർകോട്ടെ ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് (85) അന്തരിച്ചു. നിർധനരായ 260ൽ അധികം ആളുകൾക്ക് വീട് നിർമ്മിച്ച് നൽകി ശ്രദ്ധേയനായ വ്യക്തിയായിരുന്നു സായിറാം.

ബദിയഡുക്ക കിളിങ്കാർ നടുമനയിലെ കൃഷ്ണഭട്ട്-ദുക്ഷമ്മ ദമ്പതിമാരുടെ മകനായി 1937 ജൂലായ് എട്ടിനായിരുന്നു ഗോപാലകൃഷ്ണ ഭട്ടെന്ന സായിറാം ഭട്ടിന്റെ ജനനം. പാരമ്പര്യ വൈദ്യവും കൃഷിയുമാണ് പ്രവർത്തനമേഖല. ഗീതാഞ്ജനേയ വ്യായാമശാല എന്ന പേരിൽ നീർച്ചാലിൽ സ്ഥാപനം ആരംഭിച്ചാണ് പൊതുസേവനരംഗത്ത് സജീവമായത്.

അമ്പതു വയസ്സു പിന്നിട്ടപ്പോഴാണ് സായിറാം ഭട്ട് വീടില്ലാത്തവർക്ക് താങ്ങായിത്തുടങ്ങിയത്. കാലവർഷത്തിൽ വീട് നഷ്ടപ്പെട്ട അബ്ബാസിന് വീടു നിർമിച്ചു നല്കിയായിരുന്നു കാരുണ്യവഴിയുടെ തുടക്കം. തീർഥാടനത്തിനായി സ്വരൂപിച്ച പണമെടുത്തായിരുന്നു 1995-ൽ ആദ്യത്തെ വീടു നിർമിച്ചതും താക്കോൽ സീതാംഗോളിയിലെ അബ്ബാസിനെ ഏല്പിച്ചതും.

സ്വന്തം വീടു നിർമിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് സായിറാം 260ലധികം വീടുകളും നിർമിച്ചത്. ഗുണമേന്മ ഉറപ്പാക്കാൻ പറ്റാത്തതിനാൽ നിർമാണച്ചുമതല മറ്റാരെയും ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു. കഷ്ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകൾ മനസ്സിലാക്കിലാക്കിയായിരുന്നു ഓരോ വീടുകൾ സായിറാം നിർമിച്ച് നൽകിയത്.

നിരവധി കുടിവെള്ളപദ്ധതികൾ, 100ലധികം വീടുകളുടെ വൈദ്യുതീകരണം, നിരവധി യുവതികളുടെ കല്യാണം, വീട് വെക്കാൻ ഭൂമി, സ്കൂൾ കുട്ടികൾക്ക് യൂണിഫോം, പുസ്തകം, മെഗാ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളും സായിറാമിന്റെ പരോപകാര പ്രവർത്തന മേഖലകളായിരുന്നു.

ജനുവരി 21 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചിടും

No comments
ജനുവരി 21 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചിടും; 
ഓഫ് ലൈൻ ക്ലാസും ഇല്ല:
സംസ്ഥാനത്ത് ജനുവരി 21 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചിടും. ഒൻപതാം ക്ലാസ് വരെ ഓഫ് ലൈൻ ക്ലാസും ഉണ്ടാകില്ല.
10,11,12 ക്ലാസുകൾ ഉണ്ടാകും. കോവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് തീരുമാനം.

 സ്കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി  ചർച്ച നടത്തിയിരുന്നു. അവലോകനയോഗത്തിൽ വിദഗ്ധരുടെ നിർദേശപ്രകാരമാണ് തീരുമാനം.

ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കും: അടൂർ പ്രകാശ് എം.പി.

No comments
ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കും: 
അടൂർ പ്രകാശ് എം.പി.
ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കും: 
അടൂർ പ്രകാശ് എം.പി.

തിരുവനന്തപുരം. : 
രാജ്യത്ത്   ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കുമെന്ന്  അടൂർ പ്രകാശ് എം.പി. ആറ്റിങ്ങൽ  നാരായണ ഹാളിൽ 
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷ (ഒമാക്)ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ ഓൺലൈൻ  മാധ്യമ പ്രവർത്തകരുടെ കൺവെൻഷൻ ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാധ്യമ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ ഉൾകൊണ്ട്  ഓൺലൈൻ മാധ്യമങ്ങൾക്ക് അംഗീകാരം നൽകണമെന്നും അതിന് നല്ല വാർത്ത മാത്രമായിരിക്കണം മാനദണ്ഡമെന്നും നെഗറ്റീവ് ജേണലിസം പ്രോത്സാഹിപ്പിക്കാൻ പാടില്ലന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം ജില്ലയിലെ ഓൺലൈൻ റിപ്പോർട്ടേഴ്സ്  അസോസിയേഷൻ (ഒമാക്) അംഗങ്ങൾക്കുള്ള അംഗത്വ വിതരണ ഉദ്ഘാടനവും എം.പി. നിർവ്വഹിച്ചു. 

ഒമാക് സംസ്ഥാന സമിതി അംഗം സി.വി ഷിബു അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന അഡ്മിനിസ്ട്രേറ്റർ ഹബീബി , സംസ്ഥാന സമിതി അംഗങ്ങളായ ജോർജ് ഫിലിപ്പ്, പി.എസ് അബീഷ്, കെ.ശ്രീവത്സൻ, കുമാരൻ നമ്പൂതിരി  തുടങ്ങിയവർ പ്രസംഗിച്ചു. 

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളായി മോഹൻദാസ് വർക്കല ( പ്രസിഡണ്ട്), സന്തോഷ് പാറശ്ശാല ( ജനറൽ സെക്രട്ടറി) രജിത കല്ലമ്പലം (ട്രഷറർ) സാജു ( ജോയിൻ്റ് സെക്രട്ടറി) സംഗീത്, അബ്ദുൾ റഹിം (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

കടകളും വാണിജ്യ സ്ഥാപനങ്ങളും ഡിസംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണം

No comments
കടകളും വാണിജ്യ സ്ഥാപനങ്ങളും ഡിസംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണം
കൊച്ചി: എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമപ്രകാരം ഡിസംബര്‍ 20-നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്.   മുന്‍വര്‍ഷങ്ങളില്‍ രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ 2022 വര്‍ഷത്തേക്ക് പുതുക്കുന്നതിനും ഈ കാലയളവില്‍ അവസരമുണ്ട്. www.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
രജിസ്‌ട്രേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന് അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍മാര്‍ വ്യാപാരി വ്യവസായിസംഘടനകളുമായി സഹകരിച്ച് ജില്ലയില്‍ പ്രത്യേക ക്യാമ്പുകള്‍  സംഘടിപ്പിക്കും.  അതതു പ്രദേശത്തെ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍മാരുമായി  ബന്ധപ്പെട്ട് ക്യാമ്പുകളുടെ സൗകര്യം ഉപയോഗപ്പെടുത്തി വ്യാപാരികള്‍ രജിസ്‌ട്രേഷന്‍/രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ലോക ഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്ന ശേഷി കുട്ടികൾക്കായി മുകിലോർമ്മകൾ എന്ന വീഡിയോ ആൽബം പ്രകാശനം ചെയ്തു.

No comments
ലോക ഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്ന ശേഷി കുട്ടികൾക്കായി മുകിലോർമ്മകൾ എന്ന വീഡിയോ ആൽബം
പ്രകാശനം ചെയ്തു.

ലോക ഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്ന ശേഷി കുട്ടികൾക്കായി മുകിലോർമ്മകൾ എന്ന വീഡിയോ ആൽബം
പ്രകാശനം ചെയ്തു.

ലോക ഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്ന ശേഷി കുട്ടികൾക്കായി ദീപു RS ചടയമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച്,  സേതുരാമൻ സംഗീതം ചെയ്ത്, സംഗീത് ജീ ഓർക്കസ്ട്രാ ചെയ്ത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്രീമതി ലതിക ടീച്ചർ ആലപിച്ച മുകിലോർമ്മകൾ എന്ന വീഡിയോ ആൽബം ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരനും കടക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ M മനോജ്‌ കുമാറും ചേർന്ന് പ്രകാശനം ചെയ്തു.

 ചടങ്ങിൽ കടക്കൽ ഗ്രാമ പഞ്ചായത്ത്‌  മുൻ മെമ്പർ ശ്രീ സുജീഷ് ലാൽ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് ശ്രീ RS ബിജു അധ്യക്ഷനായിരുന്നു. കടക്കൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീജ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ, മറ്റ് ജന പ്രതിനിധികൾ, അധ്യാപകർ, കുടുംബ ശ്രീ പ്രവർത്തകർ, ഭിന്ന ശേഷി വിദ്യാർത്ഥി വിദ്യാർഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.കോട്ടപ്പുറം, ഓർമ്മക്കൂടാരം നവ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങൾ സ്വരൂപ്പിച്ച തുക കൊണ്ട് ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും പ്രതിഭകളെ ആദരിക്കുകയും ചെയ്തു.

കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതിക്കായി ഇടപെടും: എം.ഡി.എഫിന് രാഹുൽ ഗാന്ധിയുടെ ഉറപ്പ്

No comments
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതിക്കായി ഇടപെടും: 
എം.ഡി.എഫിന് രാഹുൽ ഗാന്ധിയുടെ ഉറപ്പ്

കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതിക്കായി ഇടപെടും: 
എം.ഡി.എഫിന് രാഹുൽ ഗാന്ധിയുടെ ഉറപ്പ്

ഡൽഹി
കരിപ്പൂരിൽ വലിയ  വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കാൻ അടിയന്തിരമായി ഇടപ്പെടുമെന്ന് വയനാട് എം പി കുടിയായ രാഹുൽ ഗാന്ധി 
മലബാർ ഡവലെപ്പ്മെൻറ് ഫോറം പ്രതിനിധികൾക്ക് രാഹുൽ ഗാന്ധി ഉറപ്പ് നൽകി.

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് മലബാറിലെ മുഴുവൻ എംപിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് 
മലബാർ ഡവലപ്മെന്റ് ഫോറം ഡൽഹിയിൽ നടത്തിയ പാർലമെന്റ് മാർച്ചിന് ശേഷം വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധിയുമായി അദ്ദേഹത്തിന്റെ വസതിയിൽ
മുൻ കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ശ്രീ കെസി വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ  എം.ഡി എഫ്  പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹൂൽ ഗാന്ധി ഉറപ്പ് നൽകിയത് .

കരിപ്പൂർ വലിയ വിമാനങ്ങൾക്കുള്ള അനുമതി നിഷേധിക്കുന്നത്  അനീതിയാണന്നും വലിയ ഗൂഢാലോചന ഇതിന് പിറകിലുണ്ടെന്നും  എം.ഡി.എഫ് ഭാരവാഹികൾ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തി. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും സിവിൽ ഏവിയേഷൻ മന്ത്രിയുമായി ഉടൻ സംസാരിക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പു നൽകിയതായി  എം.ഡി.എഫ് ഭാരവാഹികൾ ഡൽഹിയിൽ അറിയിച്ചു.

എംഡി എഫ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനിയുടെ നേതൃത്വത്തിൽ ട്രഷറർ സന്തോഷ് കുമാർ വിപി, ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്കൽപ്പാറ, പൃഥ്വിരാജ് നാറാത്ത് , എൻസി ജബ്ബാർ നരിക്കുനി, ദൽഹി ചാപ്റ്റർ പ്രസിഡന്റ് മാനുവൽ മെഴുകനാൽ, ജനറൽ സെക്രട്ടറി അജ്മൽ മുഫീദ് വരപ്പുറത്ത് എന്നിവർ രാഹുൽ ഗാന്ധിയുമാള്ള കൂടി കാഴ്ച്ചയിൽ സംബന്ധിച്ചു.

ഹയർ സെക്കൻഡറിയിൽ അനദ്ധ്യാപകരെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ.

No comments
ഹയർ സെക്കൻഡറിയിൽ അനദ്ധ്യാപകരെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ. 
ഹയർ സെക്കൻഡറിയിൽ അനദ്ധ്യാപകരെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ. 

തിരുവനന്തപുരം:
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം സെക്രട്ടറിയേറ്റിലെയ്ക്ക് നടത്തിയ  ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വർഷങ്ങളായി അനദ്ധ്യാപകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ  തികച്ചും ന്യായമാണെന്നും അധ്യാപക വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കണം എന്നും അദ്ദേഹം പറഞ്ഞു. എം എൽ എ മാരായ ശ്രീ എൻ ഷംസുദ്ദീൻ, ടി വി ഇബ്രാഹിം, മാത്യു കുഴൽനാടൻ, അനൂപ് lജേക്കബ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ വി മധു , ജനറൽ സെക്രട്ടറി  ഷിനോജ് പാപ്പച്ചൻ,  ഷാജു സി സി, അജി കുര്യൻ, പ്രദീപ് അബ്രഹം, ജി ഗോപകുമാർ, മാത്യു ജോർജ്, മനോജ് മാത്യു, ജോസഫ് സി ജെ, മുഹമ്മദ് കെ ടി, ജോണി ടി, സിജി ചാക്കോ, ആശ എന്നിവർ സംസാരിച്ചു.  AG ഓഫീസിൽ പരിസരത്തുനിന്നാരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റ് പടിക്കൽ അവസാനിച്ചു.

ഡോ.ഹുസൈൻ മടവൂരിന്റെ കൃതി ഷാർജയിൽ പ്രകാശനം ചെയ്തു

No comments
ഡോ.ഹുസൈൻ മടവൂരിന്റെ കൃതി ഷാർജയിൽ പ്രകാശനം ചെയ്തു
ഡോ.ഹുസൈൻ മടവൂരിന്റെ കൃതി ഷാർജയിൽ പ്രകാശനം ചെയ്തു

ഡോ.ഹുസൈൻ മടവൂരിന്റെ വെള്ളിവെളിച്ചം എന്ന ഗ്രന്ഥം ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് ടി.എൻ പ്രതാപൻ എം.പി.പ്രകാശനം ചെയ്തു. നവാസ് പൂനൂർ ഏറ്റുവാങ്ങി.
ബഷീർ തിക്കോടി, പ്രൊഫസർ കെ.കെ.ഗീത കുമാരി, കെ.വി. ഷംസുദ്ദീൻ, എ.എ.കെ.മുസ്തഫ, 
എം.പി.ഷംലാൽ, ഡോ. എ.ഐ. അബ്ദുൽ മജീദ് സലാഹി, ലിപി അക്ബർ, സംസാരിച്ചു. 
ലോക് ഡൗൺ കാലത്ത് പള്ളികൾ അടഞ്ഞ് കിടന്ന ആറ് മാസക്കാലം വെള്ളിയാഴ്ചകളിൽ ഓൺലൈൻ ആയി നടത്തിയ ഉപദേശങ്ങളുടെ സമാഹാരമാണ് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂരിന്റെ വെള്ളി വെളിച്ചം
കോഴിക്കോട്ടെ ലിപി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

വൈക്കം മുഹമ്മദ്ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

No comments
വൈക്കം മുഹമ്മദ്ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വൈക്കം മുഹമ്മദ്ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബഷീർ പ്രതിഭാ പുരസ്കാരങ്ങൾക്ക് (10,000 രൂപ) ചലച്ചിത്ര നിർമ്മാതാവ് സ്വർഗ്ഗച്ചിത്ര അപ്പച്ചൻ, നടനും ഗായകനും എഴുത്തുകാരനും സംവിധായകനുമായ വിനോദ് കോവൂർ, കവിയും ഗാനരചയിതാവും സാഹിത്യകാരനുമായ പൂച്ചാക്കൽ ഷാഹുൽ, കുറിച്ച്യരും കുറുമരും' എന്ന ചരിത്ര പഠനഗ്രന്ഥം രചിച്ച ബഹുമുഖ പ്രതിഭയായ തച്ചിലോട്ട് നാരായണൻ എന്നിവരെ തിരഞ്ഞെടുത്തു.

സാഹിത്യ പുരസ്കാരങ്ങൾക്ക് (5000 രൂപ) ശാന്താ രാമചന്ദ്ര (പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ലഘുനോവൽ: വെള്ളരിപ്രാവ്), നാസർ മുതുകാട് (ആദ്യനോവൽ: പെണ്ണൊരുത്തി), സുദീപ് തെക്കെപ്പാട്ട് (കഥാസമാഹാരം: രാജമല്ലികയിൽ നിലാവ് പെയ്യുകയാണ്), കെ.കെ.ജയരാജൻ (ലേഖനസമാഹാരം: മാനസം ശാസ്ത്രവും ദർശനവും ഒരാമുഖം), ഷാജി പട്ടിക്കര (വ്യക്തികളെ കുറിച്ചുള്ള വിശേഷങ്ങൾ: വേറിട്ട മനുഷ്യർ), ജാസ്മിൻ സമീർ (കവിതാസമാഹാരം: ശൂന്യതയിൽ നിന്ന് ഭൂമി ഉണ്ടായ രാത്രി) എന്നിവരും അർഹരായി.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി'യെ ആസ്പദമാക്കി വിനോദ് കോവൂർ സംവിധാനം ചെയ്ത "രാജകുമാരി' എന്ന ഹ്രസ്വചിത്രത്തിൽ മജീദും സുഹറയുമായി അഭിനയിച്ച സി.ടി.കബീറിനേയും ആരതി നമ്പൂതിരിയേയും പ്രത്യേകം ആദരിക്കും.

2021 നവംബർ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ്, എം.കെ.രാഘവൻ എം.പി., നജീബ് കാന്തപുരം എം.എൽ.എ. എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽ ഹമീദും, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദി ചെയർമാൻ റഹിം പൂവാട്ടുപറമ്പും അറിയിച്ചു.

മറക്കരുത് മാസ്‌കാണ് മുഖ്യം:തിരികെ സ്‌കൂളിലേക്ക്... കരുതലോടെ ആരോഗ്യ വകുപ്പും.

No comments
മറക്കരുത് മാസ്‌കാണ് മുഖ്യം:
തിരികെ സ്‌കൂളിലേക്ക്... കരുതലോടെ ആരോഗ്യ വകുപ്പും.


മറക്കരുത് മാസ്‌കാണ് മുഖ്യം:
തിരികെ സ്‌കൂളിലേക്ക്... കരുതലോടെ ആരോഗ്യ വകുപ്പും.



തിരുവനന്തപുരം: പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്. അധ്യാപകര്‍ കോവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ഓര്‍മ്മപ്പെടുത്തണം. വിദ്യാര്‍ത്ഥികളിലൂടെ അത്രയും കുടുംബത്തിലേക്ക് അവബോധം എത്തിക്കാനാകും. ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ആശംസ അറിയിച്ചു.

ഒന്നാം ക്ലാസിലെ ചെറിയ കുട്ടികള്‍ മുതല്‍ ഉള്ളതിനാല്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി നിരന്തരം ചര്‍ച്ച ചെയ്താണ് മാര്‍ഗരേഖ തയ്യാറാക്കിയത്. രക്ഷകര്‍ത്താക്കളുടേയും അധ്യാപകരുടേയും മികച്ച കൂട്ടായ്മയിലൂടെ സ്‌കൂളുകള്‍ നന്നായി കൊണ്ടുപോകാനാകും. മാര്‍ഗനിര്‍ദേശമനുസരിച്ച് ഓരോ സ്‌കൂളും പ്രവര്‍ത്തിച്ചാല്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകും. മാത്രമല്ല മറ്റ് പല രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുമാകും.

മറക്കരുതേ ഈ കാര്യങ്ങള

· ബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം ക്ലാസുകള്‍ നടത്തുക.

· ഓരോ ബബിളിലുള്ളവര്‍ അതത് ദിവസം മാത്രമേ സ്‌കൂളില്‍ എത്താവൂ.

· പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്.

· മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക.

· വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.

· യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

· ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

· കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.

· അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

· ഇടവേളകള്‍ ഒരേ സമയത്താക്കാതെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണം.

· പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാന്‍ പാടുള്ളതല്ല.

· ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ത്ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.

· കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.

· ടോയ്‌ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

· പ്രാക്ടിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.

· ഒന്നിലധികം പേര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണു വിമുക്തമാക്കേണ്ടതാണ്.

· രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം.

· രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.

· ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.

· വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടുക.

· അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പരുകള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുക.

· കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

· വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

· മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.

KRMU സ്ഥാപക ദിനാചരണം..

No comments
KRMU സ്ഥാപക ദിനാചരണം..
KRMU സ്ഥാപക ദിനാചരണം.. തൃക്കരിപ്പൂർ മേഖല പ്രസിഡന്റ് മുകുന്ദൻ ആലപ്പടമ്പൻ പതാക ഉയർത്തി

കൊല്ലം സ്വദേശിയായ ദർസ് വിദ്യാർഥി പളളികുളത്തിൽ വീണു മരിച്ചു

No comments
കൊല്ലം സ്വദേശിയായ ദർസ് വിദ്യാർഥി പളളികുളത്തിൽ വീണു മരിച്ചു

കൊല്ലം സ്വദേശിയായ ദർസ് വിദ്യാർഥി പളളികുളത്തിൽ വീണു മരിച്ചു

കൊടിയത്തൂർ:
 ദർസ് വിദ്യാർഥി പളളികുളത്തിൽ വീണു മരിച്ചു. കൊല്ലം ഇരവിപുരം സ്വദേശി സെയ്ദലി (17) യാണ് മരിച്ചത്. ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിലെ കുളത്തിലാണ് സംഭവം.

വ്യാഴാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് അപകടം നടന്നത്. ദർസ് പഠനത്തിനായി കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ചെറുവാടിയിൽ എത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: അൻസാർ.

അനന്തപുരിയിൽ പ്രതിഷേധമിരമ്പി മോട്ടോർ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച്

No comments
അനന്തപുരിയിൽ പ്രതിഷേധമിരമ്പി മോട്ടോർ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച്
അനന്തപുരിയിൽ പ്രതിഷേധമിരമ്പി മോട്ടോർ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച്

ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക,ഓട്ടോ-ടാക്സി ചാർജ്ജ് വർദ്ദിപ്പിക്കുക,15 വർഷ വാഹന നിരോധനം ഒഴിവാക്കുക,മോട്ടോർ തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്‌പ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംച്ചെയ്തു സംസ്ഥാന പ്രസിഡണ്ട് VAk തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി NKC ബഷീർ സ്വാഗതം പറഞ്ഞു.PK കുഞ്ഞാലികുട്ടി MLA യു എലത്തീഫ് MLA, ടി സിദ്ധീക്ക് MLA അഡ്യ :റഹ്മത്തുള്ള ,യു പോക്കർ ,അഷ്റഫ് കാസർകോഡ് , ജി. മാഹീൻ അബുബക്കർ കല്ലടി അബൂബക്കർ വല്ലാഞ്ചിറ മജീദ് അഷറഫ്മരാർ എന്നിവർ സംസാരിച്ചു.
മാർച്ചിന് സംസ്ഥാന ഭാരവാഹികളായ, ഉമ്മർ C യു എ ഗഫൂർ ,ET Pഇബ്രാഹീം , അടുവണ്ണി മുഹമ്മദ് അലിമെറയൂർ ,കരിം ഇടിക്കി ,രാഫി തിരൂർ അസീസ് വേങ്ങര ,കുട്ട്യാവ, തെക്കത്ത് ഉസ്മാർ എന്നിവർ നേത്രത്തം നൽകി തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മുഴുവൻ മാധ്യമപ്രവർത്തകർക്കും സർക്കാർ ആനുകുല്യം ലഭ്യമാകണം : ടി. സിദ്ദീഖ് എം.എൽ.എ.

No comments
മുഴുവൻ മാധ്യമപ്രവർത്തകർക്കും സർക്കാർ ആനുകുല്യം ലഭ്യമാകണം : ടി. സിദ്ദീഖ് എം.എൽ.എ. 
മുഴുവൻ മാധ്യമപ്രവർത്തകർക്കും സർക്കാർ ആനുകുല്യം ലഭ്യമാകണം : ടി. സിദ്ദീഖ് എം.എൽ.എ. 

കൽപ്പറ്റ: 
പത്ര- ദൃശ്യ- ഓൺലൈൻ ഭേദമില്ലാതെ മുഴുവൻ മാധ്യമപ്രവർത്തകർക്കും ക്ഷേമ നിധി ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാക്കേണ്ടതുണ്ടെന്ന് അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ. പറഞ്ഞു. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ലാ ജനറൽ ബോഡി യോഗവും അംഗത്വ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാധ്യമ ലോകത്ത്   വന്ന കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് പ്രാദേശിക ഓൺലൈൻ മാധ്യമ പ്രവർത്തകരും അംഗീകരിക്കപ്പെടേണ്ടതാണ്' .ഇക്കാര്യത്തിൽ  സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും എം.എൽ.എ. പറഞ്ഞു.

ആരോഗ്യ സർവ്വകലാശാലാ സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഷാനവാസ് പള്ളിയാലിനെ 
ചടങ്ങിൽ   ആദരിച്ചു. 
ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിച്ചു.  
 മാധ്യമ ലോകവും കുത്തകകൾ കൈയ്യടക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ  പ്രാദേശിക മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടന്നും  പ്രാദേശിക മാധ്യമ കൂട്ടായ്മകൾക്ക്   ഇടതുപക്ഷ പിന്തുണയുണ്ടന്നും സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പറഞ്ഞു. വർത്തമാനകാല സാഹചര്യങ്ങളിൽ വികസന താൽപ്പര്യങ്ങൾക്കും കാർഷിക  പ്രശ്ന പരിഹാരത്തിനും മാധ്യമങ്ങൾ നേതൃത്വം വഹിക്കേണ്ടതുണ്ടന്ന് വയനാട് ഡി .സി.സി.  പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. 

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  ജുനൈദ് കൈപ്പാണി, 
എൻ.സി.പി. വയനാട് ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ,  ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് ബി. നായർ,
ഒമാക് സംസ്ഥാന പ്രസിഡണ്ട് സത്താർ പുറായിൽ , സെക്രട്ടറി ഫാസിൽ തിരുവമ്പാടി, ട്രഷറർ ജോൺസൺ പുതുപ്പാടി, ജില്ലാ സെക്രട്ടറി അൻവർ സാദിഖ്  ,  
 വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തംഗം ജാസിർ പിണങ്ങോട്, 
എഫ്.പി.ഒ. കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ 
 വിവിധ രാഷ്ട്രീയ പാർട്ടി - സംഘടനാ പ്രതിനിധികൾ,  ഒമാക് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

കെ. ആർ. എം. യു. വെള്ളരിക്കുണ്ട് സോണൽകമ്മറ്റി അടിയന്തിര യോഗം ചേർന്നു.

No comments
കെ. ആർ. എം. യു. വെള്ളരിക്കുണ്ട് സോണൽകമ്മറ്റി അടിയന്തിര യോഗം ചേർന്നു.

കെ. ആർ. എം. യു. വെള്ളരിക്കുണ്ട് സോണൽകമ്മറ്റി അടിയന്തിര യോഗം ചേർന്നു.

വെള്ളരിക്കുണ്ട് :
 കെ. ആർ. എം. യു. വെള്ളരിക്കുണ്ട് സോണൽ കമ്മറ്റിയുടെ അടിയന്തിരയോഗം വെള്ളരിക്കുണ്ട് പ്രസ് ഫോറം ഹാളിൽ ചേർന്നു.

യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടി. പി. രാഘവൻ അധ്യക്ഷത വഹിച്ചു..

കെ. ആർ. എം. യു. ജില്ലാ പ്രസിഡന്റ് ടി. കെ. നാരായണൻ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു..

ജില്ലാ കമ്മറ്റി അംഗം സുധീഷ് പുങ്ങംചാൽ..ദുൽകി ഫിലി. ജോർജ് കുട്ടി തോമസ്. ഹരി കൃഷ്ണൻ വെള്ളരിക്കുണ്ട്.. സുരേഷ് പരപ്പ.എന്നിവർ പ്രസംഗിച്ചു..
സെക്കട്ടറി ഡാജി ഓടയ്ക്കൽ സ്വാഗതവും ട്രഷറർ ജോയ് കവിത നന്ദിയും പറഞ്ഞു...

എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കും ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു

No comments
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കും ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കും ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു


തൃശൂർ : 
കേരള എയ്ഡഡ് സ്ക്കൂൾ അനധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുനതിനോടൊപ്പം ഹയർസെക്കൻഡറി മേഖലയിലെ അനധ്യാപക നിയമനങ്ങൾ   നടപ്പിലാക്കുന്നതിന് സർക്കാർ  ശ്രമിക്കുമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ  ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.യോഗത്തിൽ  സംസ്ഥാന പ്രസിഡൻറ് എൻ വി മധു അധ്യക്ഷതവഹിച്ചു, ചാരിറ്റി ഫണ്ട് സ്വീകരണം തൃശ്ശൂർ എംഎൽഎ  പി ബാലചന്ദ്രൻ നിർവഹിച്ചു. കെ കെ ജോർജ് സ്മാരക ഹാൾ തൃശ്ശൂർ  മേയർ എം കെ വർഗീസ് നിർവഹിച്ചു.  സോവിനെയോർ പ്രകാശനം പത്മശ്രീ പെരുവനം കുട്ടൻ മാരാർ നിർവഹിച്ചു. ബിൽഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന ട്രഷറർ അജി കുര്യൻ, കൗൺസിലർമാരായ സുകുമാരൻ,എൻ പ്രസാദ് മുൻ കൗൺസിലർ ശ്രീമതി സുനിത വിനോദ്  മുൻ സംസ്ഥാന പ്രസിഡണ്ടുമായ വി ഐ ജോയ്, പി എം സലീം,തൃശ്ശൂർ  റവന്യൂ ജില്ലാ പ്രസിഡണ്ട് സി പി അൻ്റണി, തൃശൂർ റവന്യൂ ജില്ലാ സെക്രട്ടറി പി രാജൻ, ഇരിഞ്ഞാലക്കുട ജില്ലാ പ്രസിഡൻറ് സജിൻ ആർ കൃഷ്ണൻ  എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഷിനോജ് പാപ്പച്ചൻ സ്വാഗതവും  ഓർഗനൈസിംഗ് സെക്രട്ടറി ഷാജു സി സി നന്ദിയും പറഞ്ഞു.

 ഉച്ചയ്ക്കുശേഷം നടന്ന തലമുറകളുടെ സംഗമം മുൻ  സംസ്ഥാന ജനറൽ സെക്രട്ടറി എം നാരായണകുട്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് ശ്രീ എൻ വി മധു അധ്യക്ഷത വഹിച്ചു, മുൻ സംസ്ഥാന പ്രസിഡൻറ് ശ്രീ പി എം സലീം മുഖ്യപ്രഭാഷണം നടത്തി ,സംസ്ഥാന പ്രസിഡണ്ട് ശ്രീ മനോജ് മാത്യു, മുൻ സംസ്ഥാന പ്രസിഡണ്ട്  തോമസ് മത്യൂ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പ്രദീപ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി മാത്യു ജോർജ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് സി ജെ , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ഗോപകുമാർ, സംസ്ഥാന ഐ ടി  സെക്രട്ടറി വി കെ ശശിധരൻ ,  മുൻ സംസ്ഥാന ട്രഷറർ സി എ വ്യാനസ്, മുൻ സംസ്ഥാന വൈസപ്രസിഡൻ്റ് സുരേഷ് വി എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, സംസ്ഥാന വനിതാ ഫോറം ജോയിൻ കൺവീനർ ശ്രീമതി ബിന്ദു മാത്യു  നന്ദിയോടെ യോഗം  അവസാനിച്ചു.

വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.

No comments
വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.

കോഴിക്കോട്: 
വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കോഴിക്കോട് തൊട്ടിൽപ്പാലത്താണ് സംഭവം. കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സുഹൃത്തായ യുവാവാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പീഡന വിവരം പുറത്ത് അറിയിച്ചാൽ കൊന്നുകളയുമെന്ന് യുവാക്കൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവർ പെൺകുട്ടിയെ അവരുടെ ബന്ധുവീടിന് സമീപം കൊണ്ടെത്തിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു.

മൂന്ന് കായക്കൊടി സ്വദേശികളേയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അടുത്തിടെ ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയിൽ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളിൽ അഡ്വക്കറ്റ് ഷമീർ കുന്നമംഗലം സഹായ അഭ്യർഥനയിൽ സ്വരൂപിച്ചത് 2.08 കോടി രൂപ

No comments
സമൂഹമാധ്യമങ്ങളിൽ അഡ്വക്കറ്റ് ഷമീർ കുന്നമംഗലം സഹായ അഭ്യർഥനയിൽ സ്വരൂപിച്ചത് 2.08 കോടി രൂപ
സമൂഹമാധ്യമങ്ങളിൽ അഡ്വക്കറ്റ് ഷമീർ കുന്നമംഗലം സഹായ അഭ്യർഥനയിൽ സ്വരൂപിച്ചത് 2.08 കോടി രൂപ

പരുക്കേറ്റ യുവാവിനു നാടിന്റെ കരുതൽ ചികിത്സയ്ക്കു സ്വരൂപിച്ചത് 2.08 കോടി രൂപ

കോഴിക്കോട് കെട്ടിട നിർമാണ ജോലിക്കിടെ വീടിനു മുകളിൽ നിന്നു വീണു പരുക്കേറ്റ് ഒരു മാസ ത്തിലേറെയായി വെന്റിലേറ്ററിൽ കഴിയുന്ന യുവാവിനെ ജീവിത ത്തിലേക്കു തിരികെയെത്തിക്കാൻ കൂട്ടിരിക്കുകയാണു നാട്ടുകാരും സുഹൃത്തുക്കളും.

തിരുവണ്ണൂർ വെസ്റ്റ് മാങ്കാ വിൽ അബൂബക്കർ സിദ്ദിഖിന്റെ (41) ചികിത്സയ്ക്കായി ഇവർ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെ യും നടത്തുന്ന ഇടപടലിലൂടെ പി രിച്ചെടുത്തത് 2.08 കോടി രൂപ,
3 കുട്ടികളുടെ പിതാവും കൂ ലിപ്പണിക്കാരനുമായ അബൂബക്ക റിന്റെ കുടുംബത്തിനു താങ്ങാനാ കുന്നതിനേക്കാൾ അധികമായിരുന്നു ചികിത്സാ ചെലവ്. സമൂഹമാ ധ്യമങ്ങളിൽ അഡ്വക്കറ്റ് ഷമീർ കുന്നമംഗലം നടത്തിയ സഹായ അഭ്യർഥനയെ തുടർന്നു 2.08 കോടി രൂപയാണു പിരിച്ചെടുത്തത്.

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ അടിയന്തര യോഗം ചേർന്നു

No comments
പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍  അടിയന്തര യോഗം ചേർന്നു

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍  അടിയന്തര യോഗം ചേർന്നു. പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.   
 കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ 70 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയുടെ പലഭാഗത്തും അതിശക്തമായ മഴ പെയ്യുന്നുണ്ട്.  കോന്നി കല്ലേലി ഭാഗങ്ങളില്‍ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് നിലവില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. എന്നാല്‍, കക്കി ഡാമിന് താഴെയുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ ഡാമുകളുമായി ബന്ധപ്പെട്ട് നിരന്തരം സ്ഥിതിഗതികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി വരുന്നുണ്ട്. നിലവില്‍ നിരണത്തും പന്തളത്തും രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പുകളില്‍ കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ഉണ്ട്.  ക്യാമ്പുകളിലേക്ക് വരുന്നതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം താമസിപ്പിക്കും. കോവിഡ് പോസിറ്റീവായി വീടുകളില്‍ ഐസലേഷനുകളില്‍ ഉള്ളവരെ സിഎഫ്എല്‍ടിസികളിലും ഡിസിസികളിലും പാര്‍പ്പിക്കും. 
ജില്ലയിലെ കുളനടയില്‍ എന്‍.ഡി.ആര്‍.എഫിന്റെ 23 അംഗ സംഘം ക്യാമ്പ് ചെയ്തുവരുന്നുണ്ട്. 
 മഴ ശക്തമായി തുടരുകയും പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ പമ്പാ സ്‌നാനം അനുവദിക്കേണ്ടെന്ന് ബഹു.മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം  തീരുമാനം എടുത്തിട്ടുണ്ട്. എല്ലാ വകുപ്പുകളും കൃത്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. നിലവില്‍ ആശങ്കയുടെ സാഹചര്യമില്ല. പക്ഷേ, മഴ ശക്തമായ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രത പുലര്‍ത്തണം. ജലനിരപ്പ് ഉയരാനുള്ള സാഹചര്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കക്കി അണക്കെട്ട് നിലവില്‍ തുറക്കേണ്ട സാഹചര്യമില്ല. നദിയിലെ ജലം കൂടി നിരീക്ഷിച്ചാണ് തീരുമാനം എടുക്കുക. യോഗത്തില്‍ റവന്യൂ മന്ത്രി കെ.രാജന്‍, ആന്റോ ആന്റണി എം.പി, എംഎല്‍എമാരായ അഡ്വ.മാത്യു ടി തോമസ്,  അഡ്വ.പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live