Showing posts with label Latest News. Show all posts
Showing posts with label Latest News. Show all posts

ചാരിറ്റി-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ: ഷമീർ കുന്ദമംഗലത്തിന് കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

No comments
അഡ്വ:ഷമീർ കുന്ദമംഗലത്തിന് സ്വീകരണം നൽകി:

കുവൈത്ത് സിറ്റി:
ഹൃസ്വ  സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ പ്രമുഖ ചാരിറ്റി-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ: ഷമീർ കുന്ദമംഗലത്തിന് കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കുവൈത്ത് അബ്ബാസിയയിൽ കെ എം സി സി  ഓഫീസിൽ മണ്ഡലം ഉപാധ്യക്ഷൻ ഷറഫു ചിറ്റാരിപ്പിലാക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കുവൈത്ത് കെഎംസിസി  സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം കെ അബ്ദുറസാഖ്, ഉപദേശക സമിതി വൈസ് ചെയർമാൻ കെ ടി പി അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റു മാരായ മുഹമ്മദ്‌ അസ്‌ലം കുറ്റിക്കാട്ടൂർ, എൻ കെ ഖാലിദ് ഹാജി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, ഫൈസൽ കടമേരി, അജ്മൽ വേങ്ങര, ഷാഫി കൊല്ലം അറഫാത്ത് സാഹിബ്‌, തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുന്ദമംഗലം മണ്ഡലം കമ്മിറ്റിക്ക് വേണ്ടി കെ എം സി സി  ഉപാധ്യക്ഷൻ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ ഷമീറിന് മൊമെന്റോ നൽകുകയും ഷറഫു ചിറ്റാരിപിലാക്കൽ ഷാൾ അണിയിക്കുകയും ചെയ്തു. സാമിൽ അബ്ദുള്ള മാവിലായ് ഖുർആൻ പാരായണവും സലാം തറോൽ സ്വാഗതവും രിഫാദ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്:വോയിസ് നോട്ടുകളും ഇനി സ്റ്റാറ്റസാക്കാം

No comments
പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്:
വോയിസ് നോട്ടുകളും ഇനി സ്റ്റാറ്റസാക്കാം
വാട്സ്ആപ്പ് യൂസർമാരുടെ ഇഷ്ട ഫീച്ചറാണ് 'സ്റ്റാറ്റസ്'. നിലവിൽ ടെക്സ്റ്റുകളും ചിത്രങ്ങളും വിഡിയോകളും വാട്സ്ആപ്പിൽ സ്റ്റാറ്റസായി വെക്കാനുള്ള ഓപ്ഷനുകളുണ്ട്. എന്നാൽ, പുതിയ അപ്ഡേറ്റിലൂടെ ശബ്ദ സന്ദേശങ്ങളും സ്റ്റാറ്റസ് ആയി വെക്കാനാകുള്ള ഫീച്ചർ കൊണ്ടുവരികയാണ് വാട്സ്ആപ്പ്. പ്രമുഖ വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ WaBetaInfo ആണ് പുതിയ സവിശേഷതയെ കുറിച്ച് സൂചന നൽകിയിരിക്കുന്നത്.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസ് രൂപത്തില്‍ പങ്കുവെക്കാന്‍ സാധിക്കുക. അതേസമയം, ഒരു ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ആളുകളുമായി മാത്രമേ വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാൻ സാധിക്കുകയുള്ളൂ. അതിനായി പ്രൈവസി സെറ്റിങ്സിനുള്ളിൽ വെച്ച് കോൺടാക്ടുകൾ തെരഞ്ഞെടുക്കാം. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റിലേക്ക് പങ്കിടുന്ന വോയ്‌സ് നോട്ടുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പുതിയ അപ്ഡേറ്റ് പരീക്ഷണ സ്വഭാവത്തില്‍ വാട്സ്ആപ്പിന്റെ ഐ.ഒ.എസ് ബീറ്റ വേര്‍ഷനില്‍ പ്രവര്‍ത്തനത്തിലാണ്. ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഇപ്പോൾ ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ല. വരും ദിവസങ്ങളിൽ യൂസർമാർക്ക് ഈ ഫീച്ചർ അപ്ഡേറ്റുകളിലൂടെ ലഭിച്ചേക്കും.

അതെ സമയം വാട്ട്സ് ആപ്പിന്‍റെ ഡെസ്ക് ടോപ്പ് വേര്‍ഷനില്‍ ഫോണ്‍ കാള്‍ ബട്ടണ്‍ സംവിധാനം ഉടനെ എത്തിയേക്കും. നിലവിൽ വാട്സ്ആപ്പ് ഡെസ്ക്ടോപ്പിന്റെ ബീറ്റാ വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് കംപ്യൂട്ടറിൽ നിന്നും വാട്സ്ആപ്പ് കോളുകൾ ചെയ്യാനുള്ള സൗകര്യമാണ് അതിലൂടെ നൽകുന്നത്.

മെഹ്ഫിൽ എന്ന യു എ ഈ യിലെ കലാസാംസ്കാരിക കൂട്ടായ്മ കലാസംഗമവും ഇൻഡോ അറബ് മ്യൂസിക് ആൽബം ഫെസ്റ്റിന്റെ വിജയകൾക്ക് മെമെന്റൊയും സർട്ടിഫിക്കറ്റ് വിതരണവും...

No comments
മെഹ്ഫിൽ എന്ന യു എ ഈ യിലെ കലാസാംസ്കാരിക കൂട്ടായ്മ മെഹ്ഫിൽ മേരെ സനം എന്ന പേരിൽ കലാസംഗമവും ഇൻഡോ അറബ് മ്യൂസിക് ആൽബം ഫെസ്റ്റിന്റെ വിജയകൾക്ക് മെമെന്റൊയും സർട്ടിഫിക്കറ്റ് വിതരണവും ഷാർജ ഇന്ത്യൻ അസ്സോസിയയേഷൻ ഹാളിൽ വെച്ച് നടന്നു
 
ആദ്യകാല റേഡിയോ പ്രവർത്തകനായ  കെ. പി. കെ. വേങ്ങരയെ ചടങ്ങിൽ ആദരിച്ചു . ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ വൈ. എ.. റഹീം,ആർ. ജെ. ശ്രുതി മുരളീധരൻ, ഇ പി ജോൺസൻ, ഡാവിഞ്ചി സുരേഷ്  എന്നിവർ ആശംസകൾ നേർന്നു..പ്രശസ്ത ചിത്രകാരനായ ഡാവിഞ്ചി സുരേഷിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു ,  ചടങ്ങിൽ ബഷീർ മെഹ്ഫിൽ രക്ഷാധികാരിയായ ബഷീർ സില്സിലയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള   ഡോക്യൂമെന്ററി പ്രദർശനവും ഉണ്ടായിരുന്നു  
സാലി, കലാഭവൻ ഹമീദ്, അഭി വേങ്ങര, സീനോ ആന്റണി എന്നിവരുടെ ഗാനമേളയും മറ്റു നൃത്ത നൃത്യങ്ങളും അരങ്ങേറി.

ഷീന അജയ് ചടങ്ങിന് നേതൃത്വം നൽകി , മെഹ്ഫിൽ ഡയറക്ടർസ് ആയ പോൾസൺ പാവറട്ടി, ഷാനവാസ്‌ കണ്ണഞ്ചേരി ജാക്കി റഹ്മാൻ അഷ്‌റഫ് പിലാക്കൽ നിസാർ ഇബ്രാഹിം അൻസാർ കൊയിലാണ്ടി എന്നിവരും പങ്കെടുത്തു.

പുതിയ സിമ്മിൽ 24 മണിക്കൂർ എസ്എംഎസ് വിലക്കാൻ കേന്ദ്ര ഉത്തരവ്

No comments
പുതിയ സിമ്മിൽ 24 മണിക്കൂർ എസ്എംഎസ് വിലക്കാൻ കേന്ദ്ര ഉത്തരവ്

പുതിയ സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്തതിന് ശേഷം 24 മണിക്കൂർ നേരത്തേക്ക് എസ്എംഎസ് സൗകര്യം (ഇൻകമിങ്, ഔട്ട്‌ഗോയിങ്) വിലക്കാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ടെലികോം കമ്പനികളോട് ഉത്തരവിട്ടു. സിം നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്യുമ്പോൾ ഇതേ നമ്പറില്‍ ഡ്യൂപ്ലിക്കേറ്റ് സിം വാങ്ങുമ്പോഴും എസ്എംഎസ് വിലക്ക് ബാധകമാണ്. ഇത് നടപ്പിലാക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 
ഓൺലൈൻ തട്ടിപ്പിന്റെ അപകടസാധ്യത മുൻനിര്‍ത്തിയാണ് പുതിയ നീക്കം. സിം അപ്‌ഗ്രേഡ്, റീഇഷ്യൂ, സ്വാപ്പ് റിക്വസ്റ്റ് എന്നിവയ്ക്കെല്ലാം അപേക്ഷിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നേരത്തേതന്നെ ഡോട്ട് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ കോളുകൾ വഴിയോ ഫിഷിങ് വഴിയോ തട്ടിപ്പുകാർ ഒരു ഉപഭോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ഇതേ നമ്പറിൽ പുതിയ സിം കാർഡിനായി ടെലികോം സേവന ദാതാവിനെ സമീപിക്കുകയും ചെയ്യുമ്പോഴാണ് സിം സ്വാപ്പ് തട്ടിപ്പ് നടക്കുന്നത്.

അപ്‌ഗ്രേഡേഷൻ സന്ദർഭങ്ങളിൽ പുതിയ സിം കാർഡുകൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തമായ സമ്മതം തേടുന്നതിന് 2016ലും 2018ലും വിശദമായ നടപടിക്രമ പരിഷ്‌കാരങ്ങൾ ഡോട്ട് പുറപ്പെടുവിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ രേഖ നൽകി പുതിയ സിം എടുക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. പുതിയ സിം ലഭിക്കുന്നതോടെ ആദ്യ സിം ബ്ലോക്കാവും. ഇതോടെ തട്ടിപ്പുകാരന്റെ സിം പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യും. പുതിയ സിം ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാൻ ആ നമ്പറിലേക്ക് ഒടിപി ലഭിച്ചു തുടങ്ങും. ഇതോടെ തട്ടിപ്പുകാരന് എല്ലാ അക്കൗണ്ടുകളിലേക്കും പ്രവേശനം ലഭിക്കും, പണവും വിലപ്പെട്ട വിവരങ്ങള്‍ ചോർത്തുകയും ചെയ്യാം. എന്നാൽ, പുതിയ സിമ്മിന് 24 മണിക്കൂർ എസ്എംഎസ് വിലക്ക് വരുന്നതോടെ സിമ്മിന്റെ യഥാർഥ ഉടമയ്ക്ക് പരാതി നൽകാനും വ്യാജ സിം ബോക്ക് ചെയ്യാനും സാധിക്കും.

ഇന്ത്യയിലെ ടെലികോം, ഇന്റര്‍നെറ്റ് മേഖലകളില്‍ സമൂലമായ പൊളിച്ചെഴുത്താണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതെന്നാണ് സൂചന. രാജ്യത്ത് ഇപ്പോള്‍ ഈ മേഖലകളിലെ കേസുകള്‍ പരിഗണിക്കുന്നത് 137 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് അനുസരിച്ചാണ്. അതിനാല്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും കാണാം. ടെലഗ്രാഫ് ആക്ടിനൊപ്പം, 1933 കൊണ്ടുവന്ന വയര്‍ലെസ് ടെലഫോണി ആക്ട്, 1950 ല്‍ നിലവില്‍വന്ന ടെലഗ്രാഫ് വയര്‍ലെസ് (അണ്‍ലോഫുള്‍ പൊസഷന്‍) ആക്ട് എന്നിവയെയും അപ്രസക്തമാക്കാനും ഉദ്ദേശിക്കുന്നു. അതീവ ഗൗരവമേറിയ മാറ്റങ്ങളാണ് കേന്ദ്രം കൊണ്ടുവരാന്‍ ഒരുങ്ങുന്ന പുതിയ ബില്ലിലുള്ളത്. അതിന്റെ കരടു രൂപമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സെപ്റ്റംബറിൽ പുറത്തുവിട്ടിട്ടുള്ള കരടു രേഖയിന്മേല്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ നടത്തുക എന്നതായിരിക്കും അടുത്ത ഘട്ടമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പറഞ്ഞിരുന്നു. തുടര്‍ന്ന് ബില്‍ പാര്‍ലമെന്റിലെത്തും, ഏകദേശം 6-10 മാസത്തിനുള്ളില്‍ ഇത് പാസാക്കിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബില്ലില്‍ പരിഗണിക്കുന്ന സുപ്രധാന മാറ്റങ്ങളിലൊന്ന് ഇന്ത്യയില്‍ ആരെങ്കിലും മൊബൈല്‍ സിം എടുക്കാനോ മറ്റു ടെലികോം സേവനങ്ങള്‍ക്കോ വ്യാജ രേഖകള്‍ നല്‍കി എന്നു കണ്ടെത്തിയാല്‍ 1 വര്‍ഷം വരെ തടവ് നല്‍കാനുള്ള വകുപ്പാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യ എന്നതിനു പകരം ജീവിത പങ്കാളി

No comments
സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യ എന്നതിനു പകരം ജീവിത പങ്കാളി

തിരുവനന്തപുരം: 
സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യയില്ല. ഭാര്യയെന്ന് എഴുതുന്നതിനു പകരം ജീവിത പങ്കാളി എന്നാണ് എഴുതേണ്ടത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി.
നിലവില്‍ അപേക്ഷാ ഫോമുകളില്‍ ഭാര്യയെന്നാണ് ഉപയോഗിച്ചുവരുന്നത്. അവന്‍/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം, അവന്‍ അല്ലെങ്കില്‍ അവള്‍ എന്ന് ഉപയോഗിക്കാനും നിര്‍ദേശിച്ചു. അപേക്ഷാ ഫോമുകളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

സ്വകാര്യ ബസ് സമരത്തിൽ യാത്രക്കാർ ദുരിതത്തിൽ

No comments

 ബസ് ജീവന ക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പൊലീസ് 
നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി റൂട്ടുകളിൽ ഇന്ന് സ്വകാര്യ ബസ് പണിമു ടക്ക്. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്, മാവൂർ, രാമനാട്ടുക ര, പുതിയേടത്തുപറമ്പ്, എന്നീ റൂട്ടുകളിലേക്കും മാവുരിൽ നിന്നും കോഴിക്കോട്, മുക്കം, എൻ.ഐ.ടി, കൂളിമാട്, ചെറുവാടി, അരീക്കോട്, റൂട്ടു കളിലേക്കുള്ള ബസുകൾ സർവീസ് നിർത്തുമെന്ന് തൊഴിലാളി കൂട്ടായ്മയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

ഡോ.ഹുസൈൻ മടവൂർ കോടിയേരിയുടെ വീട് സന്ദർശിച്ചു.

No comments
ഡോ.ഹുസൈൻ മടവൂർ കോടിയേരിയുടെ വീട് സന്ദർശിച്ചു.

തലശ്ശേരി: 
കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷനും കോഴിക്കോട് പാളയം പള്ളി ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ അന്തരിച്ച ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനമറിയിച്ചു.
സ്പീക്കർ ഷംസീർ, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇ. അഹമ്മദ് റഈസ്,
ഫൈസൽ പി.എ 
എന്നിവരും സന്നിഹിതരായിരുന്നു.

ഒക്ടോബർ‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

No comments
ഒക്ടോബർ‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും.
നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

അഡോറ ചാരിറ്റബിൾ ട്രസ്റ്റിന് സദ്‌വ ധനസഹായം കൈമാറി.

No comments
അഡോറ ചാരിറ്റബിൾ ട്രസ്റ്റിന് സദ്‌വ ധനസഹായം കൈമാറി.

റിയാദ്: അഡോറ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വപ്ന പദ്ധതിയായ ഫിസിയോതെറാപ്പി സെന്ററിന് സൗദി ഡ്രൈവേഴ്സ് വെൽഫയർ അസോസിയേഷൻ (സദ്‌വ ) പ്രവർത്തകർ സമാഹരിച്ച ധനസഹായം  ഭാരവാഹികൾ സാമൂഹിക പ്രവർത്ത നർഗീസ് ബീഗത്തിന് കൈമാറി.
കഴിഞ്ഞ മാസം സൗദി സന്ദർശനത്തിന് എത്തിയ നർഗീസ് ബീഗം സദ്‌വയുടെ വാർഷിക പരിപാടിയിൽ പങ്കെടുക്കുകയും സഹായ അഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു.

പ്രകൃതി തടവിലാക്കിയ കുറെയേറെ മനുഷ്യർ നമുക്കിടയിൽ ജീവിക്കുന്നുണ്ട്,
തൊട്ടടുത്തിരിക്കുന്ന ഒരു ഗ്ലാസ് വെള്ളം പോലും സ്വന്തം കൈകൾ കൊണ്ടെടുത്തു കുടിക്കാൻ കഴിയാത്തവർക്കും ആഗ്രഹിക്കുന്ന രീതിയിൽ സ്വന്തം ശരീരത്തെ പരസഹായമില്ലാതെ  ചലിപ്പിക്കാൻ കഴിയാത്തവർക്ക് ഈ മണ്ണിൽ ഒരു സ്വർഗ്ഗം പണിയുക എന്ന ലക്ഷ്യമാണ് പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്.

തൊഴിലിടങ്ങളിലെ അപകടങ്ങളിൽ വീടിനുള്ളിൽ തളയ്ക്കപ്പെട്ടവർക്ക്‌ ഒരു ഫിസിയോതെറാപ്പി സെന്റർ അതാണ് ശ്രീമതി നർഗീസ്ബീഗത്തിന്റെ സ്വപ്നം,ആ സ്വപ്നത്തിന്റെ ചിറകിന് കരുത്ത് പകരാൻ സദ്‌വയുടെ പ്രവർത്തകർക്കും ഈ ഉദ്യമത്തിൽകൂടി സാധിച്ചിരിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
236 സ്ക്വയർ ഫീറ്റിനുള്ള 708000രൂപ(ഏഴ് ലക്ഷത്തി എട്ടായിരം രൂപ ) പദ്ധതിക്കായി പിരിച്ചെടുക്കാൻ സാധിച്ചു. പദ്ധതിക്കായി ലഭിച്ച തുകകൾ പ്രസിഡന്റ് തഫ്സീർ കൊടുവള്ളി നർഗീസ് ബീഗത്തിന്  കൈമാറി. ജോയിന്റ് സെക്രട്ടറി ഇല്യാസ് പതിമംഗലം. മീഡിയ കോർഡിനേറ്റർ ഫായിസ് വെണ്ണക്കാട് മെമ്പർമാരായ ഒ.വി ആബിദ്, സമീർ പാലത്ത് എന്നിവർ സന്നിഹിതരായി.

നവോദയ മദീന സ്നേഹ സംഗമം സംഘടിപ്പിച്ചു.

No comments
നവോദയ മദീന സ്നേഹ സംഗമം സംഘടിപ്പിച്ചു.

    ജിദ്ദ നവോദയ മദീന ഏരിയ കമ്മറ്റിയും നവോദയ മദീന നഴ്സിംഗ് കൂട്ടായ്മയും സംയുക്തമായി സംഘടിപിച്ച "നവോദയ സ്നേഹ സംഗമം 2022" ലോക കേരള സഭാ അംഗവും ജിദ്ദ നവോദയ മുഖ്യരക്ഷാധികാരിയുമായ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
ജിദ്ദ നവോദയ  കേന്ദ്ര കമ്മറ്റി അംഗവും മദനീ ഏരിയ പ്രസിഡന്റുമായ നിസാര്‍ കരുനാഗപ്പളളി അദ്ധ്യക്ഷതവഹിച്ചു.

 നവോദയ കേന്ദ്ര  രക്ഷാധികാരി സമിതി അംഗവും കേന്ദ്ര സെക്രട്ടറിയുമായ ശ്രീകുമാര്‍ മാവേലിക്കര, കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേന്ദ്ര കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് സലാഹുദ്ധീന്‍, കേന്ദ്ര രക്ഷാധികാരി സമിതി അംഗവും ജിദ്ദ നവോദയ യുവജനവേദി കണ്‍വീനര്‍ ആസിഫ് കരുവാറ്റ, നവോദയ കേന്ദ്ര കമ്മറ്റി അംഗവും ജിദ്ദ നവോദ മദീന ഏരിയ രക്ഷാധികാരിയുമായ അബ്ദുസലാം കല്ലായി നവോദയ  നഴ്സിംഗ് കൂട്ടായ്മ ജോയിന്റ് കണ്‍വീനര്‍ റാണി സോണി എന്നിവര്‍ സംസാരിച്ചു.
 പരിപാടിയില്‍ മദീനയിലെ പതിനഞ്ചോളം ഹോസ്പിറ്റലില്‍ നിന്നും തിരഞ്ഞെടുത്ത ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ച വച്ച നഴ്സുമാരേയും മദീനയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗല്‍ഭ വ്യക്തിത്വങ്ങളേയും മുപ്പത് വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസ ജീവിതം നയിച്ച മദീനയിലെ പ്രവാസികളേയും സ്നേഹ സംഗമത്തില്‍ ആദരിച്ചു. 

 സ്നേഹ സംഗമത്തില്‍ കലാഭവന്‍ ധന്യ പ്രശാന്ത്, കലാഭവന്‍ നസീബ്, ക്രിസ്റ്റീന മേരി ബിനു, കാദറിന്‍ മേരി ബിനു, മദീനയിലെ വിവിധ ഹോസ്പിറ്റലിലെ നഴ്സുമാര്‍,മദീനയിലെ വിവധ കലാ പ്രതിഭകള്‍, ടീം മെഹ്ഫിലിന്റെ ഒപ്പന, മാര്‍ഷല്‍ ആര്‍ട്ട് പ്രദര്‍ശനം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.  ജിദ്ദ നവോദയ മദീന ഏരിയ ആക്ടിംഗ് സെക്രട്ടറി    എം പി ഷംസു സ്വാഗതവും ഏരിയ ട്രഷറര്‍ നസീബ് പൂങ്ങോട് നന്ദിയും പറഞ്ഞു.

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ലൈസൻസ് വേണം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ

No comments
സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ലൈസൻസ് വേണം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും.

തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്. പാഴ്‌സലിൽ തിയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം.

ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് വേണം. അത് തന്നെയാണ് ഷവർമയുടെ കാര്യത്തിലും ബാധകമാകുന്നത്.

പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാർ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സർട്ടിഫിക്കേഷനും നേടിയിരിക്കണം. FSSAI അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ. പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനയുണ്ട്.

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി....

No comments
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.
സർവീസ് പെൻഷൻകാർക്കും 
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകും . 

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ  അനുവദിക്കും. പാർട്ട്‌ ടൈം -  കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. 

കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ - സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.

സാമൂഹിക സുരക്ഷാ പെൻഷൻ : പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

No comments
സാമൂഹിക സുരക്ഷാ പെൻഷൻ : 
പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

തിരുവനന്തപുരം:
 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28 നുള്ളിൽ  ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതാണെന്ന് സർക്കാർ അറിയിച്ചു. 

അത്തരക്കാർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതല്ല.

വാഹന പുക പരിശോധന നിരക്കുകള്‍ കൂട്ടി: സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു.

No comments
വാഹന പുക പരിശോധന നിരക്കുകള്‍ കൂട്ടി: സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു.

തിരുവനന്തപുരം: വാഹനങ്ങളുടെ പുക മലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ഇരുചക്രവാഹനങ്ങളില്‍ ബി എസ്-6 ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്. 

ബി എസ് 3 വരെ വര്‍ധനയില്ല. ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി എസ് 4, ബി എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപയാണ് (ഒരു വര്‍ഷം) ഫീസ്. പഴയനിരക്ക് 150 ആയിരുന്നു. 

ബി എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി…..

ട്രെയിന് യാത്രയ്ക്കിടെ വാട്‌സാപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം:

No comments
ട്രെയിന് യാത്രയ്ക്കിടെ വാട്‌സാപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം: സൗകര്യവുമായി IRCTC
ഐ.ആര്‍.സി.ടി.സിയുടെ ഫുഡ് ഡെലിവറി സേവനമായ സൂപ്പ് (Zoop) ജിയോ ഹാപ്റ്റികുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്കായി വാട്‌സാപ്പ് ചാറ്റ് ബോട്ട് സേവനം ആരംഭിച്ചു. ഇതുവഴി യാത്രക്കാര്‍ക്ക് അവരുടെ പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് ട്രെയിന്‍ യാത്രയ്ക്കിടെ ഭക്ഷണം വാങ്ങാനാവും.

ആദ്യം സന്ദേശം അയക്കുക- ഇതിനായി +91 7042062070 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യുക. ഈ നമ്പറിലേക്ക് Hi എന്ന് സന്ദേശം അയക്കുക.

അപ്പോള്‍ ഒരു സ്വാഗത സന്ദേശം മറുപടിയായി ലഭിക്കും. ഇതിനൊപ്പം ലഭിക്കുന്ന ഓപ്ഷനുകളില്‍, ഓര്‍ഡര്‍ ഫുഡ്, ചെക്ക് പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രാക്ക് ഓര്‍ഡര്‍, റെയ്‌സ് എ കംപ്ലയ്ന്റ് എന്നീ ഓപ്ഷനുകളുണ്ടാവും. ഇതില്‍ Order Food തിരഞ്ഞെടുക്കുക.

അപ്പോള്‍, പത്തക്ക പിഎന്‍ആര്‍ നമ്പര്‍ ചോദിക്കും. ഇതുവഴി ട്രെയിനില്‍ നിങ്ങളുടെ സ്ഥലം എവിടെയാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. 

വിവരങ്ങള്‍ പരിശോധിച്ച് തൊട്ടടുത്ത സ്‌റ്റേഷനുകളില്‍ എവിടെയാണ് ഭക്ഷണം വേണ്ടത് എന്ന് ചോദിക്കും. അത് തിരഞ്ഞെടുക്കുക
തുടര്‍ന്ന് അവിടുത്തെ റസ്റ്റോറന്റുകളുടെ ലിസ്റ്റ് കാണാം. അതില്‍ ഒന്ന് തിരഞ്ഞെടുക്കാം.

തിരഞ്ഞെടുത്ത റസ്‌റ്റോറന്റില്‍ ലഭ്യമായ ഭക്ഷണങ്ങളുടെ പട്ടിക തുടര്‍ന്ന് കാണാം. അതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

തുടര്‍ന്ന് തിരഞ്ഞെടുത്തവയുടെ തുക കാണാം. ഇത് ഓണ്‍ലൈന്‍ ആയും നേരിട്ട് പണമായും നല്‍കാം.

ഓര്‍ഡര്‍ പൂര്‍ത്തിയായാല്‍ ഓര്‍ഡര്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും.

കനത്ത സുരക്ഷയിൽ ഡെൻസിയുടെ മൃതദേഹം പുറത്തെടുത്തു.

No comments
കനത്ത സുരക്ഷയിൽ ഡെൻസിയുടെ മൃതദേഹം പുറത്തെടുത്തു. 

ചാലക്കുടി രണ്ട് വർഷം മുൻപ് അബുദാബിയിൽ കൊല്ലപ്പെട്ട നോർത്ത് ചാലക്കുടി വാളിയേക്കൽ ഡെൻസി ആന്റണിയുടെ മൃദേഹാവശിഷ്ടം കുഴിമാടത്തിൽ നിന്നു പുറത്തെടുത്തു വീണ്ടും പോസ്റ്റ് മോർട്ടം നടത്തി നാട്ടുവൈദ്യൻ ഷാബാ ഷരിഫിനെ വധിച്ച കേസിലെ മുഖ്യ സുത്ര ധാരൻ ഷൈ ബീൻ അഷ്റഫ് ആ സുത്രണം ചെയ്തു നടപ്പാക്കിയതാണു ഡെൻ സി യുടെ മരണം എന്നു തെളിഞ്ഞതോടെയാണു റീ പോസ്റ്റ് മോർട്ടം നടത്തിയത് കനത്ത സുരക്ഷയിൽ നോർത്ത് ചാലക്കുടി സെന്റ് ജോസഫ്സ് പള്ളിയിലെ കുഴിമാടം തുറന്നു റീ പോസ്റ്റ്മോർട്ടം നടത്തി യ ശേഷം വൈകിട്ട് നാലേകാലോടെ മൃതദേഹാവശിഷ്ട്ടങ്ങൾ തിരികെ സെമിത്തേരിലെത്തിച്ചു കുഴിമാടത്തിൽ വീണ്ടും സംസ്കരിച്ചു അബുദാബി ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന നില ബുർ.ഡിവൈഎസ്പി സാജു കെ. ഏബ്രഹാം . ഇൻസ്പെക്ടർ ടി.വിഷ്ണു എന്നിവരുടെ നേതൃത്യത്തിലുള്ള സംഘത്തിന്റെ സാന്നി ധ്യത്തിൽ രാവിലെ ഒൻപതോടെ നടപടി തുടങ്ങി ചാലക്കുടി തഹസിൽദാർ ഇൻക്യ സ്റ്റ് നടത്തി. മൃതദേഹം. എംബാം ചെയ്തിരുന്നതിനാൽ ശരിര ഭാഗങ്ങൾ മുഴുവനായി അഴുകിയിരുന്നില്ല. രാവിലെ 11.15 ന് അസ്ഥി കുട്ടം അടക്കം മൃതദേഹാവശിഷ്ടങ്ങൾ പുർണാമായി പുറത്തെടുത്തു. തൃശുർ ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസി ക് വിഭാഗം മധാവി ഡോ.എ കെ. ഉന്മേഷിന്റെ നേതൃത്യത്തിൽ പ്രാഥമിക പരിശോധന നടത്തി . 12. മണിയോടെ മെഡിക്കൽ കോളജ് ആശുപത്രി യിലേക്കു മാറ്റി . ശാസ്തീ യ തെളിവുകൾ ശേഖരിക്കാൻ ശരിര ഭാഗങ്ങളുടെ സാം പിളുകൾ റീജനൽ ഫൊറൻസിക് ലാബിലേക്കയച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് ലഭിക്കും ഡെൻസിയുടെ അമ്മ റോസിലി . മകൻ അർണോൾഡ് എന്നി വരും മറ്റു കുടുംബാംഗങ്ങളും പള്ളിയിൽ എത്തിയിരുന്നു. സെന്റെ ജൊസഫ് . പള്ളി . വികാരി ഫാ.ജോൺസൺ തറയാലിന്റെ അനുമതിയും . അമ്മ റോസിലിയുടെ സമ്മത പത്രവും വാങ്ങിയ ശേഷമാണു മഠത്തിൽ അബ്ദുൽ അസിസ് കുഴിമാടം തുറന്നത്. ഡെൻസി ക്കൊപ്പം അബുദാബിയിൽ കൊല്ലപ്പെട്ട ഹാരിസിന്റെ മൃതദേഹവും മഠത്തിൽ അബ്ദുൽ അസി സാണ് 10 ദിവസം മുൻപു പുറത്തെടുത്തു റിപോസ്റ്റ് മോർട്ടം നടത്താൻ പൊലീസിനെ സഹായിച്ചത് ഇതിന്റെ ഫൊറൻസിക് പരിശോധനാ ഫലവും ലഭ്യമായിട്ടില്ല. കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷറഫ് റിമാൻഡിൽ കഴിയുകയാണ്. ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷം പൊലിസ് ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം യ്യും

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക്തുടക്കം:അന്തിമപട്ടിക ജനുവരി അഞ്ചിന്

No comments
വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക്
തുടക്കം:
അന്തിമപട്ടിക ജനുവരി അഞ്ചിന്

- വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം

  തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ, വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കൽ പ്രവർത്തനങ്ങൾക്കു ജില്ലയിൽ തുടക്കം. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും www.nvsp.in , www.ceo.kerala.gov.in എന്നീ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ് സൈറ്റുകൾ മുഖേനയും ഓൺലൈനായി അപേക്ഷ നൽകാം. നവംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. നവംബർ ഒമ്പതു മുതൽ ഡിസംബർ എട്ടുവരെ തിരുത്തലുകൾ വരുത്താനും ആക്ഷേപങ്ങൾ നൽകാനും അവസരമുണ്ട്. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള
അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.
ഈ വർഷം മുതൽ ജനുവരി ഒന്നിനു പുറമേ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികളിൽ 18 വയസു പൂർത്തീകരിക്കുന്നവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. മുൻകൂർ അപേക്ഷകർക്കു 18 വയസ് പൂർത്തിയാകുന്നതനുസരിച്ച് അപേക്ഷകളിൽ തീരുമാനമെടുക്കും.
വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിലും മാറ്റങ്ങളുണ്ട്.

ഠ ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കാം

വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് തന്റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. വോട്ടർ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ തിരിച്ചറിയൽ ഉറപ്പാക്കൽ എന്നിവ ഉദ്ദേശിച്ചാണ് ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് (VOTER HELPLINE APP-V.H.A). എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചും ബി.എൽ.ഒ. മുഖേനയും ആധാർ ബന്ധിപ്പിക്കൽ നടത്താം. പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നവർ ഫോറം 6 ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ മതി. പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) ദിവസവും പത്തു വീടുകൾ സന്ദർശിക്കും.

വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ:

-https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടർ ഹെൽപ് ലൈൻ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക.  
-വോട്ടർ രജിസ്‌ട്രേഷൻ (Voter Registration) എന്ന ഓപ്ഷനിൽ അമർത്തുക. തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ ഇലക്ട്രൽ ഓഥന്റിക്കേഷൻ (Electoral Authentication -Form 6B ) എന്നതിൽ അമർത്തുക.
-Let's Start എന്ന ഓപ്ഷൻ അമർത്തുക.
-ഒറ്റത്തവണ പാസ് വേർഡ് (OTP) ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം ഒറ്റത്തവണ പാസ് വേർഡ് നൽകി Verify എന്ന ഓപ്ഷൻ അമർത്തുക.
-Yes, I have Voter ID Card Number എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് Next അമർത്തുക.
-വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി Fetch Details എന്ന ഓപ്ഷനിൽ അമർത്തുക.
-നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി Proceed എന്ന ഓപ്ഷനിൽ അമർത്തുക.
- വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കി Confirm അമർത്തുക.
- തുടർന്ന് സ്‌ക്രീനിൽ തെളിയുന്ന റഫറൻസ് ഐഡി സൂക്ഷിച്ച് വയ്ക്കുക.

നിലവിൽ ആധാർ കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് അതിനുപകരം താഴെപ്പറയുന്ന രേഖകൾ ഉപയോഗിച്ച്
ബന്ധിപ്പിക്കൽ നടപടി പൂർത്തീകരിക്കാം

- എം.ജി.എൻ.ആർ.ഇ.ജി.എ. പദ്ധതി തൊഴിൽ കാർഡ്
- ഫോട്ടോപതിച്ച ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്
- തൊഴിൽ വകുപ്പിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- പാൻ കാർഡ്
- ദേശീയ പൗരത്വ രജിസ്റ്റർ സ്മാർട്ട് കാർഡ്
- ഇന്ത്യൻ പാസ്പോർട്ട്
- ഫോട്ടോ പതിച്ച പെൻഷൻ രേഖ
- കേന്ദ്ര / സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ/കമ്പനികൾ എന്നിവർ ജീവനക്കാർക്ക് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
- കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം നൽകുന്ന ഏകീകൃത ഭിന്നശേഷി തിരിച്ചറിയൽ കാർഡ്

കരട് രേഖയിൽ മാറ്റം വരുത്തിയത് സ്വാഗതാർഹം:ഡോ.ഹുസൈൻ മടവൂർ

No comments
കരട് രേഖയിൽ മാറ്റം വരുത്തിയത് സ്വാഗതാർഹം:
ഡോ.ഹുസൈൻ മടവൂർ

മക്ക:
കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ പരിഷ്കരിക്കാനായി സർക്കാർ പ്രഖ്യാപിച്ച നിർദ്ദേശങ്ങളിൽ നിന്ന് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കണമെന്ന നിർദ്ദേശം ഒഴിവാക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രമുഖ മുസ്ലിം പണ്ഡിതനും കെ.എൻ.എം. വൈസ് പ്രസിഡൻ്റുമായ ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു. 
ഉംറ തീർത്ഥാടനത്തിന്നായി മക്കയിലെത്തിയ അദ്ദേഹം സർക്കാർ നിലപാടിൽ സന്തുഷ്ടി രേഖപ്പെടുത്തി. ലിംഗ നീതി നടപ്പിലാക്കാനാണ് സർക്കാറും ശ്രമിക്കേണ്ടത്. അല്ലാതെ, പ്രകൃതി വിരുദ്ധമായ ലിംഗ സമത്വമല്ല നടപ്പിലാക്കേണ്ടത്. കരട് നിർദ്ദേശങ്ങളിലെ സ്ത്രീ വിരുദ്ധതയും അശാസ്ത്രീയതയും മതവിരോധവും  വളരെ പ്രകടമായിരുന്നു.
കരട് രേഖയിൽ നിന്ന് ഒഴിവാക്കേണ്ട നിരവധി വിഷയങ്ങൾ ഇനിയും അവ ശേഷിക്കുന്നുണ്ട്. മൂല്യ ബോധം നിരുത്സാഹപ്പെടുത്തൽ, ഭാഷാ പഠനം ഇല്ലാതാക്കൽ, ജെൻഡർ ന്യൂട്രൽ യൂണിഫോം, വിവിധ വിദ്യാഭ്യാസ ഏജൻസികൾ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകൾ നിർത്തലാക്കൽ, സ്കൂൾ സമയമാറ്റം തുടങ്ങിയ ഇരുപതോളം നിർദ്ദേശങ്ങൾ ഇപ്പോഴും കരട് രേഖയിലുണ്ട്. അവയും പിൻവലിച്ചേ മതിയാവൂ.
സ്ത്രീ പുരുഷ വ്യത്യാസമില്ലാത്ത വിധം ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കലാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ആൺകുട്ടികളും ഒന്നിച്ചിരുന്നാൽ എന്താണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യവും കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
പുതിയ സമൂഹത്തെ മതങ്ങളുടെ വൃത്തത്തിൽ നിന്ന് മോചിപ്പിക്കണമെന്ന് ഭരണ കക്ഷി പ്രതിനിധികൾ ചാനൽ ചർച്ചകളിൽ പ്രസ്താവിച്ചതും
അവരുടെ വിദ്യാർത്ഥികൾ  അധാർമ്മികവും കുത്തഴിഞ്ഞതുമായ കേമ്പസ് ജീവിതത്തിന് വേണ്ടി ആവശ്യമുന്നയിച്ച് പരിപാടികൾ നടത്തിത്തുടങ്ങിയതും ഗൗരവമേറിയ വിഷയങ്ങളാണ്. ധാർമ്മികതയില്ലാത്ത വിദ്യാഭ്യാസം സാമൂഹിക തിന്മയാണെന്ന ഗാന്ധിജിയുടെ നിരീക്ഷണം നാം മുഖവിലക്കെടുക്കണം. കോത്താരി കമ്മിഷൻ ഉൾപ്പെടെ പല വിദഗ്ധ സമിതികളും വിദ്യാർത്ഥികൾക്ക് ധാർമ്മിക വിദ്യാഭ്യാസം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് ഭരണഘടനയുടെ താൽപര്യവും കൂടിയാണ്.
റഷ്യ, ചൈന, അമേരിക്ക, കാനഡ തുടങ്ങിയ പ്രദേശങ്ങളിൽ പരീക്ഷിച്ച് പരാജയപ്പെട്ട ആശയങ്ങളാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ഇത്തരം പരിഷ്കരണങ്ങളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജെൻഡർ ന്യൂട്രാലിറ്റി വാദം അശാസ്ത്രീയം, പ്രകൃതി വിരുദ്ധം-ഡോ.ഹുസൈൻ മടവൂർ

No comments
ദമ്മാം: 
ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കേരള സർക്കാർ  കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ അശാസ്ത്രീയവും പ്രകൃതി വിരുദ്ധമാണെന്നും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും കെ.എൻ.എം വൈസ് പ്രസിഡൻറുമായ ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു. സൗദി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി ദമ്മാമിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലിംഗ വ്യത്യാസത്തിൻ്റെ പേരിൽ ഒരാൾക്കും ഒരു അവകാശവും നിഷേധിക്കാൻ പാടില്ല. പഠനം, തൊഴിൽ തുടങ്ങിയ മേഖലകളിൽ യാതൊരു അനീതിയുമുണ്ടായിക്കൂടാ. ശാരീരികവും മാനസികവും വൈകാരികവുമായി ആൺ പെൺ വ്യത്യാസം ഒരു യാഥാർത്ഥ്യമാണ്. ഓരോരുത്തർക്കും അവരുടെതായ ധർമ്മം നിർവ്വഹിക്കാനുമുണ്ട്.
കുടുംബത്തിലും സമൂഹത്തിലും ധാർമ്മികത നിലനിൽക്കണമെങ്കിൽ ലിംഗ വ്യത്യാസമനുസരിച്ചുള്ള പരിഗണനകളും പ്രത്യേകതകളും പരിഗണിച്ചേ മതിയാവൂ.
ഈ രംഗത്ത് വിവിധ സംസ്കാരങ്ങളിലും സമൂഹങ്ങളിലും നിലനിന്ന് പോരുന്ന മര്യാദകൾ തകർത്തെറിഞ്ഞ്
ഉദാര ലൈംഗികതയും
അതുവഴി കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന യുവ സമൂഹത്തെ സൃഷ്ടിക്കലുമാണ് ന്യൂട്രാലിറ്റിയുടെ പേരിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെന്ന് നാം മനസ്സിലാക്കണം. അത് സമൂഹത്തിൽ ദൂരവ്യാപകമായ വിപത്തുകൾ ഉണ്ടാക്കും. പെണ്ണിനെ ആൺ വസ്ത്രം ധരിപ്പിച്ചാൽ സ്ത്രീ പുരുഷ സമത്വമായി എന്ന് വിചാരിക്കുന്നത് വിവരക്കേടാണ്. ആണുങ്ങൾക്ക് പെൺവസ്ത്രങ്ങൾ ധരിപ്പിച്ച് സമത്വമുണ്ടാക്കാൻ  ആരും ശ്രമിക്കാത്തത് സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കരുതുന്നത് കൊണ്ടല്ലേ . നീതിയും അവസരങ്ങളും എല്ലാവർക്കും ലഭ്യമാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയാണ് വേണ്ടത്.
ആഗോള മതനിരാസ പ്രസ്ഥാനങ്ങളുടെ ആസൂത്രിത പദ്ധതികളാണിതെന്നും ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും
അദ്ദേഹം
വിശദീകരിച്ചു.
ഡോ.മുഹമ്മദ് ഫാറൂഖ്, സാജിദ്  ആറാട്ട് പുഴ, ആലിക്കുട്ടി ഒളവട്ടൂർ സംസാരിച്ചു. എം. കബീർ സലഫി ആദ്ധ്യക്ഷത വഹിച്ചു.
മൊയ്തീൻ കിഴിശ്ശേരി സ്വാഗതവും ഇ.ടി. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live