നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു; തമിഴ്‌നാട്ടില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു
നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തമിഴ്നാട്ടിൽ രണ്ടു വിദ്യാർഥിനികൾ ആത്മഹത്യ ചെയ്തു. തഞ്ചാവൂർ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂർ സ്വദേശിനി വൈശ്യ എന്നീ വിദ്യാർഥിനികളാണ് ആത്മഹത്യ ചെയ്തത്.
തഞ്ചാവൂരിലെ വെൻലിയങ്കാട് സ്വദേശിനിയായ ഋതുശ്രീ വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ 490 മാർക്ക് ഋതുശ്രീ കരസ്ഥമാക്കിയിരുന്നു. ഒരു മാർക്കിനാണ് ഋതുശ്രീക്ക് നീറ്റ് യോഗ്യത നഷ്ടമായത്. നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനാലാണ് ഋതുശ്രീ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കളായ സെൽവരാജിനെയും രാജലക്ഷ്മിയെയും ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
തഞ്ചാവൂർ പട്ടുകോട്ടൈ സ്വദേശിനി വൈശ്യ തീകൊളുത്തിയാണ് ജീവനൊടുക്കിയത്. വൈശ്യ 12-ാം ക്ലാസ് പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയിരുന്നു. തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയെഴുതിയതിൽ ഇത്തവണ 48.57% പേരാണ് വിജയിച്ചത്.
